സ്ത്രീകൾക്ക് യുധിഷ്ഠിരന്‍റെ ശാപം

സ്ത്രീകൾക്ക് യുധിഷ്ഠിരന്‍റെ ശാപം

കുരുക്ഷേത്ര യുദ്ധത്തിനുശേഷം, പാണ്ഡവർ ഹസ്തിനപുരി നഗരത്തിന് പുറത്ത് ഒരു മാസം ദുഃഖം ആചരിച്ചു. പാണ്ഡവർ യുദ്ധം ജയിച്ചുവെങ്കിലും വൻനഷ്ടമാണ് അവർക്ക് സംഭവിച്ചത്. ദ്രൗപദിയുടെ പുത്രന്മാരും അഭിമന്യുവും കൊല്ലപ്പെട്ടു. വംശം തുടരാൻ പരീക്ഷിത്ത് മാത്രമാണ് അവശേഷിച്ചത്. ഒട്ടു മിക്ക സുഹൃത്തുക്കളും ബന്ധുക്കളും യുദ്ധത്തിൽ കൊല്ലപ്പെട്ടു. പാണ്ഡവരെ സന്ദർശിച്ച നിരവധി ഋഷിമാരിൽ നാരദനും ഉണ്ടായിരുന്നു.

നാരദൻ യുധിഷ്ഠിരന്‍റെ ക്ഷത്രിയ ധർമ്മത്തോടുള്ള അർപ്പണബോധത്തേയും ധൈര്യത്തേയും പ്രശംസിച്ചു. വിജയം നേടിയിട്ടും യുധിഷ്ഠിരൻ അസ്വസ്ഥനാണെന്ന് അദ്ദേഹം ശ്രദ്ധിച്ചു.

കൃഷ്ണന്‍റെ പിന്തുണ, ഭീമൻ അർജ്ജുനൻ എന്നിവരുടെ ശക്തി, ദേവതകളുടെ അനുഗ്രഹം എന്നിവ മൂലം താൻ വിജയം നേടിയെങ്കിലും ഈ വിജയം വെറും പൊള്ളയാണെന്ന് തനിക്ക് തോന്നുന്നതായി യുധിഷ്ഠിരൻ പറഞ്ഞു.

യുധിഷ്ഠിരൻ തന്‍റെ ദുഃഖത്തിന് പിന്നിലെ പ്രധാന കാരണം വെളിപ്പെടുത്തി: കുന്തി, കർണ്ണൻ തന്‍റെ പുത്രനാണെന്ന് വേണ്ട സമയത്ത് വെളിപ്പെടുത്തിയില്ല, ഇത് കർണ്ണന്‍റെ മരണത്തിലേക്ക് നയിച്ചു. കർണ്ണന്‍റെ ശക്തി, വീര്യം, സ്വന്തം പ്രതിജ്ഞയോടുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവയുൾപ്പെടെയുള്ള അസാധാരണമായ ഗുണങ്ങളെ യുധിഷ്ഠിരൻ വിവരിച്ചു. ദുര്യോധനനോടുള്ള കൂറ് തന്‍റെ സഹോദരന്മാരാണ് എന്നറിഞ്ഞിട്ടും പാണ്ഡവരുമായി സഖ്യത്തിലേർപ്പെടുന്നതിൽ നിന്ന് കർണ്ണനെ തടഞ്ഞു.

യുദ്ധത്തിന് മുമ്പ് തന്‍റെ മറ്റ് പുത്രന്മാരോടൊപ്പം ചേരാൻ കർണ്ണനെ ബോധ്യപ്പെടുത്താൻ കുന്തി ശ്രമിച്ചു. കർണ്ണൻ കുന്തിയെ തന്‍റെ അമ്മയായി അംഗീകരിച്ചുവെങ്കിലും ദുര്യോധനനെ ഉപേക്ഷിക്കാൻ വിസമ്മതിച്ചു. എന്നിരുന്നാലും, അർജ്ജുനനെ ഒഴിച്ച് മറ്റ് സഹോദരന്മാരെ ഉപദ്രവിക്കില്ലെന്നും അവരുടെ സുരക്ഷ ഉറപ്പാക്കുമെന്നും കർണ്ണൻ കുന്തിക്ക് വാക്ക് നൽകി. താൻ മരിച്ചാലും അർജുനൻ മരിച്ചാലും കുന്തിക്ക് അഞ്ച് പുത്രന്മാർ അവശേഷിക്കുമെന്ന്  കർണ്ണൻ കുന്തിയോട് പറഞ്ഞു.

യുദ്ധസമയത്ത് കർണ്ണൻ തന്‍റെ സഹോദരനാണ് എന്നറിയാതിരുന്നതിൽ യുധിഷ്ഠിരൻ ഖേദിച്ചു. യുദ്ധത്തിൽ അർജ്ജുനൻ തന്‍റെ ജ്യേഷ്ഠനെ കൊലപ്പെടുത്തി. കർണ്ണനും അർജുനനും ഒരുമിച്ച് ചേർന്നിരുന്നെങ്കിൽ അവരെ എതിർക്കാൻ ആരും തന്നെ ഉണ്ടാകുമായിരുന്നില്ല.

പകിടകളിക്കിടെ കർണ്ണൻ പരുഷമായി പെരുമാറിയെങ്കിലും പിന്നീട് കർണ്ണനെ കണ്ടപ്പോൾ യുധിഷ്ഠിരന്‍റെ കോപമെല്ലാം താനേ അലിഞ്ഞുപോയി. കർണ്ണനുമായി എന്തോ ഒരു ആത്മബന്ധം ഉണ്ടെന്ന് യുധിഷ്ഠിരന് തോന്നിയിരുന്നു. പക്ഷേ കുന്തി സത്യം വെളിപ്പെടുത്തുന്നതുവരെ അതെന്താണെന്ന് മനസ്സിലായില്ല.

ഇതിനെത്തുടർന്ന് കർണ്ണന്‍റെ മരണത്തിന് കാരണമായ രണ്ട് ശാപങ്ങളെക്കുറിച്ച് നാരദൻ യുധിഷ്ഠിരനോട് പറഞ്ഞു: ഒന്നൊരു ബ്രാഹ്മണന്‍റെയും, രണ്ടാമത്തേത് സ്വന്തം ഗുരു പരശുരാമന്‍റെയും.

താൻ മാത്രമല്ല, സ്വന്തം പിതാവ് സൂര്യ ഭഗവാനും കർണ്ണനെ ഉപദേശിക്കാൻ ശ്രമിച്ചതായി കുന്തി പറഞ്ഞു. എന്നാൽ കർണ്ണൻ ഒന്നും ചെവിക്കൊണ്ടില്ല.

കർണ്ണന് സംഭവിച്ചത് വിധിയാണെന്ന് കുന്തി പറഞ്ഞതും ശോകാകുലനായി യുധിഷ്ഠിരൻ ശപിച്ചു, 'ഇനിമേൽ ലോകത്തിലെ ഒരു സ്ത്രീയ്ക്കും രഹസ്യങ്ങൾ സൂക്ഷിക്കാനാവില്ല'.

കുന്തി സത്യം മറച്ചുവെച്ചതുകൊണ്ടാണല്ലോ ഇതൊക്കെ സംഭവിച്ചത്.



മലയാളം

മലയാളം

ഇതിഹാസങ്ങൾ

Click on any topic to open

Copyright © 2025 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...